നെ ടു മ ങ്ങാ ട്

Wednesday, November 28, 2007

പാന്പ് കയറിയ വീട്‌


ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌



സ്വന്തം വീടിനു തീകൊളുത്തിയ ഒരേയൊരു എഴുത്തുകാരന്‍ സുരാസുവാണ്‌. പതിറ്റാണ്ടുകള്‍ ക്കുശേഷം ഇന്ന ആ ക്രിയ ജീവനുള്ള രൂപകമായി നമ്മോട്‌ ചിലത്‌ സംസാരിക്കുന്ന ു. മലയാളി ചരിത്രത്തിന്റെയും രാഷ്‌ട്രീയതയുടേയും എല്ലാ പെരുമഴയെയും മറ്‌ വീടിനെ ആത്യന്തിക ലോകമായി കാണുു. അയല്‍പക്കത്തെ ലോകത്തെപ്പോലും വിച്ചേദിച്ചുകളയാന്‍ അവനു മടിയില്ല.

അഞ്ചാറുമാസം മുമ്പ്‌ ഗള്‍ഫില്‍ നിാെരു സുഹൃത്ത്‌ നാടിനെപ്പറ്റി സംസാരിക്കുമ്പോള്‍ വലിയൊരു പരാതി പറയുകയുണ്ടായി. അദ്ദേഹം രണ്ടര പതിറ്റാണ്ടുകാലം ഗള്‍ഫിലാണ്‌ കുടുംബസമേതം. നാ`ില്‍ വലിയൊരു വീടെടുത്തു, ഒര ഏക്കര്‍ സ്ഥലത്ത്‌ ഒത്ത നടുവില്‍ അറുപതു ലക്ഷത്തോളം വരും വീടിന്‌. വര്‍ഷത്തില്‍ രണ്ടോ മൂാേ ആഴ്‌ചയേ വീ`ില്‍ താമസിക്കൂ. കഴിഞ്ഞ തവണ നാ`ില്‍ അവധി്‌ക്കു വപ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ്‌ വീ`ിനകത്തു കയറി. ഭാര്യയും കു`ികളും ഭയ്‌ പുറത്തേ യ്‌ക്കോടി. വീ`ില്‍ തിരിച്ചെത്തിയപ്പോള്‍ പാമ്പിനെ കാണാനില്ല. പാമ്പ്‌ ഇഴഞ്ഞ്‌ വീ`ിനകത്തേയ്‌ക്ക്‌ കൂളായി കയറിപ്പോയി. എങ്ങനെ സ്വസ്ഥമായുറങ്ങും? ഒടുവില്‍ ഞാന്‍ വീര്‍പ്പുമു`ി പുറത്തിറങ്ങി. അടുത്തു കണ്ട ചുമ`ു തൊഴിലാളികളുടെ ഒരു കേന്ദ്രമുണ്ട്‌. വീടിനകത്ത്‌ പാമ്പു കയറിയ കാര്യം പറഞ്ഞതും അവര്‍ തമ്മില്‍ മാറിനിു കുശുകുശുക്കാന്‍ തുടങ്ങി. ഒടുവില്‍ വിളിച്ചു പറഞ്ഞു എല്ലാം കൂടി ചേര്‍്‌ 2500 രൂപാ. എുവെച്ചാല്‍? ഗള്‍ഫുകാരന്‍ വാപൊളിച്ചു അതായത്‌ പാമ്പ്‌ ഒളിച്ചിരിക്കു സ്ഥലം കണ്ടുപിടിക്കുതിന്‌ രണ്ടായിരം രൂപ. അഞ്ഞൂറ്‌ കൊല്ലാന്‍. നോ ബാര്‍ഗെയിനിംഗ്‌. രണ്ടായിരത്തിയഞ്ഞൂറിന്റെ പുതുപുത്തന്‍ നോ`്‌ എണ്ണികൊടുക്കുമ്പോള്‍ പച്ചക്കരള്‍ ഇഞ്ചിഞ്ചായി അരിയു വേദന അനുഭവപ്പെ`ുവെ്‌ സുഹൃത്ത്‌. അദ്ദേഹം സമൂഹത്തിനു വ മാറ്റത്തിനെപറ്റി പറഞ്ഞു. ധാര്‍മ്മികരോഷം കൊണ്ടു. രോഷം ഒടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു. രണ്ടരപ്പതിറ്റാ ണ്ടിനിടയ്‌ക്ക്‌ എപ്പോഴെങ്കിലും നാ`ില്‍ ചൊല്‍ ലുങ്കിയുമുടുത്ത്‌ ഒു പുറത്തിറങ്ങി യി`ുണ്ടോ? ഇല്ല. നാ`ുകാരോട്‌, അയല്‍പക്കകാരോട്‌ മിണ്ടിയി`ുണ്ടോ? ഇല്ല. അവര്‍ എങ്ങനെയാണ്‌ ജീവിക്കു തെ്‌ അന്വഷിച്ചി`ുണ്ടോ? ഇല്ല. മൊത്തം പൂ`ിയ ഗേറ്റിനകത്ത്‌ താങ്കളും താങ്കളുടെ സ്വാര്‍ത്ഥതയും പാമ്പിന്റെ മു`യ്‌ക്ക്‌ അടയിരുു. അതിപ്പോള്‍ വിരിഞ്ഞു മൂര്‍ഖനായി. അസാധാരണമായി ഒും സംഭവിച്ചി`ില്ല. പി െരണ്ടായിരത്തി അഞ്ഞൂറ്‌ രൂപ അവര്‍ ആവശ്യപ്പെ`ു എത്‌ അവരുടെ കാരുണ്യം. വേണമെങ്കില്‍ റേറ്റ്‌ ഇരുപത്തിയയ്യായിരം ആക്കാം. താങ്കള്‍ക്കെന്താണ്‌ ചെയ്യാന്‍ കഴിയുക? പോലീസിനെ വിളിക്കാന്‍ പറ്റുമോ? ഫയര്‍ സര്‍വീസ്‌? സമ്പരും സ്വാര്‍ത്ഥരുമായ ബന്ധുക്കള്‍? അയാള്‍ തലതാഴ്‌ത്തി. ശരിയാണ്‌ ചുമ`ു കൂലിക്കാരുടെ കാരുണ്യം ?!അരാഷ്‌ട്രീയവല്‍ക്കരണത്തിന്റെ ആ ഉത്‌സവചന്തയില്‍ ഇനി വില്‍ക്കാന്‍ വെച്ചതാണ്‌ എല്ലാം. വീട്‌ ഒരു ഒളിത്താവളം മാത്രമായിത്തീരുതില്‍ ആശങ്കകള്‍ വേണ്ട! ടെലിവിഷന്റെ വരവോടെ അത്‌ സമ്പൂര്‍ണ്ണമായി.
(ഘടികാരം വീട് പതിപ്പില്‍ നിന്ന് )

3 Comments:

    • At 4:46 AM, Blogger vadavosky said…

      അയല്‍ക്കാരന്‌ അപകടം സംഭവിച്ചാല്‍ പോലും അതു മൈന്‍ഡു ചെയ്യാതെ ഉറങ്ങാന്‍ കഴിയുന്നവന്‌ ഇങ്ങനെയൊക്കേ വരൂ.

       
    • At 6:05 AM, Blogger വേണു venu said…

      നല്ല ലേഖനം.
      സുഹൃത്തിന്‍റെ ആ ചോദ്യങ്ങള്‍‍ക്കു് ഒത്തിരി മറുപടികളുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളും അപ്രസക്തമാകുന്നു.:)

       
    • At 7:45 PM, Blogger ശ്രീ said…

      പ്രസക്തമായ ചോദ്യങ്ങള്‍‌ തന്നെ.

      :)

       
    • Post a Comment

ആള്‍ത്താമസമില്ലാത്ത വീടുകള്‍


അഷ്‌ടമൂര്‍ത്തി

ഇംഗ്ലീഷില്‍ ഹോം എന്നും ഹൗസ്‌ എന്നും രണ്ട്‌ വാക്കുകളുണ്ട്‌. എല്ലാ ഹോമും ഹൗസ്‌ ആണെങ്കിലും എല്ലാ ഹൗസുകളും ഹോം ആവണമെില്ല. കാരണം ഒരു കുടുംബം പാര്‍ക്കു വീടിനെ മാത്രമേ ഹോം എു പറയൂ. അല്ലെങ്കില്‍ അത്‌ ഹൗസ്‌ ആണ്‌. നമുക്ക്‌ മലയാളത്തില്‍ വീട്‌ എന്നും പുര എന്നും അതിനെ വിവര്‍ത്തനം ചെയ്യാം എന്നും തോന്നുന്നു. ഹോമിന്‌ ജീവനുണ്ട്‌. ഹൗസ്‌ നിര്‍ജ്ജീവമാണ്‌.
ആ അര്‍ത്ഥത്തില്‍ കേരളത്തില്‍ ഇ്‌ വീടുകള്‍ പലതും പുരകളായി മാറിക്കൊണ്ടിരിക്കുകയാണ്‌. എന്റെ അടുത്തുള്ള മൂന്നു വീടുകളില്‍ ഇപ്പോള്‍ ആള്‍ത്താമസമില്ലാതായിരിക്കുു. ഒരു കാലത്ത്‌ കു`ികള്‍ മേഞ്ഞ്‌ നടിരു മുറ്റങ്ങള്‍ ഇപ്പോള്‍ തികച്ചും ശൂന്യമായിരിക്കുന്നു. വേനല്‍ക്കാലത്ത്‌ അതിന്റെ തൊടി കടുപോകുമ്പോള്‍ പഴുത്തുവീണ ചക്കയുടേയും മാങ്ങയുടേയും ചീഞ്ഞ നാറ്റം അനുഭവപ്പെടും. മഴക്കാലത്ത്‌ അതിന്റെ തൊടി മുഴുവന്‍ കാടുപിടിച്ച്‌ കിടക്കും. കാറ്റില്‍ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീഴും. ആരുടേയും കാല്‍പെരുമാറ്റം ഏല്‍ക്കാത്ത സ്ഥലരാശി.
ഞങ്ങളുടെ തറവാട്‌ കഴിഞ്ഞമാസം അടച്ചുപൂ`ി. അത്‌ ഓരോ ഭാഗങ്ങളായി ഇടിഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. പക്ഷേ അതുകൊണ്ടല്ല അടച്ചു പൂ`ിയത്‌. അത്‌ താമസക്കാര്‍ ആരുമില്ലാതെ വതുകൊണ്ട്‌ ത െമുപ്പത്‌ കൊല്ലം മുമ്പ്‌ ഇരുപതോ, ഇരുപത്തിയഞ്ചോ പേര്‍ ഉണ്ടുറങ്ങി ക്കഴിഞ്ഞ വീടായിരുു അത്‌. ഇപ്പോള്‍ ഒരു ശ്‌മശാനം പോലെ മൂകത മൂടിനില്‍ക്കു അന്തരീക്ഷം.
ചത്ത വീടുകളുടെ ഒരു സമാഹാരമായിക്കൊണ്ടിരിക്കുകയാണോ കേരളം ?
മക്കളെല്ലാപേരും കേരളത്തിനു പുറത്ത്‌. അപ്പോള്‍ അച്ഛനമ്മമാര്‍ക്ക്‌ അവരോടൊപ്പം താമസിക്കേണ്ടി വരുു. അല്ലെങ്കില്‍ വൃദ്ധസദനങ്ങളില്‍. ജോലിസ്ഥലത്തെ തിരക്കുകളും മക്കളുടെ ഒഴിവുകാലവും നോക്കിനോക്കി നാ`ില്‍ വരാന്‍ സന്ദര്‍ഭം കി`ില്ല. വല്ലപ്പോഴും വരുമ്പോള്‍ പൂ`ിക്കിടക്കു വീട്‌ വൃത്തിയാക്കിയെടുക്കാന്‍ ത െപാടാണ്‌. അതിലും എത്രയോ ഭേദം ഹോ`ലില്‍ താമസിക്കുകയാണ്‌. പി െഎന്തിനാണ്‌ നാ`ില്‍ വീടുകള്‍. ചിതലു പിടിച്ച്‌ നശിപ്പി്‌ക്കാനോ ?
എാലും വീടുകള്‍ വാങ്ങിക്കൂ`ുകയാണ്‌ ഭൂരിഭാഗം പേരും. തൃശ്ശൂരില്‍ ഈയിടെ തുടങ്ങാന്‍ പോകു പ്രസിദ്ധമായ ഒരു ബില്‍ഡേഴ്‌സിന്റെ വളരെ വിലകൂടിയ വില്ലകളും ഫ്‌ളാറ്റുകളും അതിനെക്കുറിച്ചുള്ള പത്രസമ്മേളനം തീരുതിനു മുമ്പേത െവിറ്റുപോയി. അതില്‍ ഭൂരിഭാഗവും താമസിക്കാന്‍ ഉദ്ദേശിച്ച്‌്‌ വാങ്ങുതാവില്ല. ഇവിടുത്തെ ഫ്‌ളാറ്റുകളില്‍ നല്ലൊരു ശതമാനം അടച്ചി`ിരിക്കുകയാണ്‌. ഒരു നിക്ഷേപം എ നിലയ്‌ക്ക്‌ വാങ്ങുവയാണ്‌ ഭൂരിഭാഗവും. ഈ ബില്‍ഡേഴ്‌സിന്റെ പുരകളും അങ്ങനെത െആയിരിക്കും. അങ്ങനെ ആള്‍താമസമില്ലാത്ത വീടുകളുടെ പ`കയിലേക്ക്‌ കുറച്ചു കൂടി...
വീ ട്‌ ഇ്‌ ഒരു വികാരമല്ലാതായി എുണ്ടോ? കേവലം വില്‍പ്പനയ്‌ക്കുള്ള ഒരു ഉല്‍പ്പമായി കൊണ്ടിരിക്കുകയല്ലേ, നമുക്ക്‌ വീടുകള്‍? എങ്ങനെയായാലും വില കൂടുമെ്‌ ഉറപ്പുള്ളതുകൊണ്ട്‌ സ്വര്‍ണ്ണത്തില്‍ ചെയ്യുപോലെ ഇതും ഒരു നിക്ഷേപമായി`ുണ്ട്‌ ഇ്‌. 'വേണ്ടിയി`ല്ല എാലും കിടക്ക`െ എുവച്ചു' എു സ്ഥിരം കേള്‍ക്കു പല്ലവിയാണ്‌. സങ്കടം തോുക ബോംബെ പോലുള്ള നഗരങ്ങളില്‍ സ്ഥലത്തിനുള്ള ക്ഷാമം ഓര്‍ക്കുമ്പോഴാണ്‌. സ്ഥലം ഇഞ്ചായി അളക്കു അവിടെ തിങ്ങിത്തിങ്ങി ജീവിക്കുമ്പോഴാണ്‌ ഇവിടെ ഇങ്ങനെ, വീടുകള്‍ അനാഥമായി കിടക്കുത്‌. ബോംബെയിലെ സ്‌ഥലക്ഷാമത്തെപറ്റി പറഞ്ഞപ്പോഴാണ്‌ അവിടെ മുകേഷ്‌ അംബാനി ഒരു വീട്‌ പണിയുുവത്രെ. നാലായിരത്തിലധികം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള ഭൂമിയില്‍ 27 നിലയിലാണ്‌ അംബാനി വീട്‌ പണിയുത്‌. നിര്‍മ്മാണ ചിലവ്‌ 2400 കോടി ഉറുപ്പികയിലധികം ആദ്യത്തെ 7 നിലകള്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ മാത്രം. പി െകുറേ നിലകള്‍ വീ`ു ജോലിക്കാര്‍ക്കുള്ളതാണുപോല്‍. അവര്‍ അറുൂറിലധികം വരും. അതിനുശേഷം ഒരു നില മുഴുവന്‍ നീന്തല്‍ക്കുളം. മറ്റൊരു നിലയില്‍ തിയേറ്ററും. മറ്റ്‌ വിനോദോ ാധികളും. ഏറ്റവും മുകളിലെ മൂു നിലകളേ അംബാനി കുടുംബത്തിനുവേണ്ടൂ. ഒില്‍ അമ്മ, അമ്പാനി. മറ്റൊില്‍ മുകേഷിന്റെ മക്കള്‍. ഏറ്റവും മുകളില്‍ മുകേഷും ഭാര്യയും. എത്രയോ ആയിരം ചതുരശ്ര അടിയുള്ള ഈ പുരയിടത്തില്‍ എത്ര കുറച്ചുപേരാണ്‌ താമസിയ്‌ക്കാന്‍ പോകുത്‌.ഒരു തരത്തില്‍ നോക്കി യാല്‍ ഇതും ആള്‍ത്തമസമില്ലാത്ത വീടുത,െ അല്ലേ?

0 Comments:

എം. സെബാസ്റ്റ്യനെ 2007 നവമ്പര്‍ 22ന്‌ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും അനുസ്‌മരിച്ചു.
നെടുമങ്ങാട്‌ ധനലക്ഷ്‌മി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാഹി കോളേജ്‌ അധ്യാപകന്‍ കെ.എം. ഭരതന്‍ മുഖ്യ പ്‌റഭാഷണം നടത്തി.
സെബാസ്‌റ്റിയന്‍ സ്‌മൃതി പത്‌റിക (ഒരിക്കല്‍ നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല) കവി കുരീപ്പുഴ ശ്‌റീകുമാര്‍ പ്‌റകാശനം ചെയ്‌തു.
10 രൂപ മണിയോര്‍ഡര്‍ ചെയ്‌താല്‍ സ്‌മൃതി പത്‌റിക തപാലില്‍ ലഭിക്കുന്നതാണ്‌.

വിലാസം: ബി. ബാലചന്ദ്‌റന്‍, 'അ', പഴകുറ്റി 695 561.

0 Comments:

Saturday, November 24, 2007

ഒരിക്കല്‍: ഒരു ഒറ്റയടിപ്പാത



പി.കെ.സുധി


ദേസംസ്‌കാര ഭൂപടങ്ങളില്‍ ചിലര്‍ വരഞ്ഞിടുന്നത്‌ ഒറ്റയടിപ്പാതകളാണ്‌.
നെടുമങ്ങാടിന്റെ സാംസ്‌കാരികതയില്‍ നിന്നും തുടങ്ങുന്ന ശ്രീ. ഇരിഞ്ചയം സെബാസ്റ്റ്യന്റെ ഇത്തരത്തിലുള്ള വഴിത്താരാ പദ്ധതികള്‍ കേരളത്തിന്റെ നാനാഭാഗത്തേയ്‌ക്കും നീണ്ടിരുന്നു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ രാഷ്‌ട്രീയം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, യുക്തിവാദി സംഘം, ഇരിഞ്ചയം യുണൈറ്റഡ്‌ ലൈബ്രറി, ആദികല (നാടന്‍ കലാപഠന കേന്ദ്രം) ആദിവാസി സാക്ഷരത, ആദിവാസി ഗവേഷണം, എഴുത്ത്‌, പുസ്‌തകങ്ങള്‍- കാണിക്കാരുടെ ലോകം, മുറം കിലുക്കിപ്പാട്ട്‌‌, സഞ്ചരിക്കുന്ന പാഠശാല- പിന്നെ അസംഖ്യം ഗവേഷണ പരിപാടികള്‍. സെബാസ്റ്റ്യന്റെ നിര്‍മ്മിതികള്‍ അത്തരത്തിലുള്ളതാണ്‌.




"ഞങ്ങളുടെ സെബാസ്റ്റ്യന്‍ സാറിന്റെ കല്ല്യാണം ഇന്നായിരുന്നു. ടൗഹാളില്‍ ചടങ്ങുകളൊന്നുമില്ലാതെ അവര്‍ മാലയി്‌‌ട്ടു. ഞങ്ങള്‍ക്ക്‌ നാരങ്ങ വെള്ളവും ബിസ്‌ക്കറ്റും കിട്ടി''. അടുത്ത വീട്ടിലെ ചേച്ചി അവരുടെ അദ്ധ്യാപകന്റെ വിവാഹ വാര്‍ത്ത വിവരിച്ചത്‌ ഒരു പ്രീഡിഗ്രിക്കാരന്റെ കല്ല്യാണ സങ്കല്‌പങ്ങളെ പുതുക്കി. (എണ്‍പതുകളില്‍).




"ഞാന്‍ നെടുമങ്ങാട്‌ ഡിപ്പോയില്‍ കണ്ടക്‌ടറായിരുന്നപ്പോള്‍ സെബാസ്റ്റ്യന്‍ കൂടെ ജോലിചെയ്‌തിരുന്നു... ശരീരത്തിലും തീവ്രാദ രാഷ്‌ട്രീയ മുദ്രകള്‍ പേറുന്ന പരിചയക്കാരന്റ സ്‌നേഹിതന്‍ പറഞ്ഞത്‌ ആ വ്യക്തിത്വത്തിന്റെ മറ്റൊരു അറയില്‍ നോക്കിയായിരുന്നു. (ചെങ്ങന്നൂരില്‍ ഒരു മരണാനന്തര ചടങ്ങ്‌. 17.2.1999)



അങ്ങനെ ആ വെള്ളമുണ്ടും ഷര്‍ട്ടുംകാരന്‍ തിരക്കുള്ള വീഥികളില്‍ നിന്നും മനസ്സിലേയ്‌ക്ക്‌ കുടിയേറിയത്‌ രണ്ടായിരങ്ങളിലായിരുന്നു.-തന്റെ വീട്ടുപറമ്പിലെ സസ്യവൈവിധ്യം, നാനാ ജാതി കൈതച്ചക്കകള്‍ അവയെ കൈചൂണ്ടി കാണിക്കാനും. മക്കളായ കബനി. വൃന്ദ എന്നിവരിലേയ്‌ക്ക്‌ സൗഹൃദം നീളാനും എന്തിന്‌ അദ്ദേഹത്തിന്റെ രക്ത ധമനികളിലൂടെ സഞ്ചരിക്കാനും പാകത്തില്‍ ഹൃദ്‌ബന്ധം വളരുകയായിരുന്നു.



ഇതൊരു ചുറ്റു പ്രക്രിയയായിരുന്നു. ഒന്നല്ല. നൂറു കണക്കിന്‌ മനസ്സുകളിലെ സാംസ്‌കാരിക നിര്‍മ്മിതിക്ക്‌ ശ്രീ. സെബാസ്റ്റ്യന്‍ നിമിത്തമായി.


"എം.എ. സോഷിയോളജി പാസ്സായത്‌ ഞാന്‍ അടുത്തയിടെയാണ്‌. സ്റ്റാറ്റിസ്റ്റിക്‌സ്‌. ഇക്കണോമിക്‌സ്‌ എന്നീ വിഷയങ്ങളില്‍ നിന്നുമൊരു ചാട്ടം. ഇനിയും പഠിക്കണമെന്നുണ്ട്‌.'' പുസ്‌തകങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയാകാത്ത നിരവധി എഴുത്തു പദ്ധതികള്‍ക്കിടയില്‍ ഇരുന്ന്‌ അദ്ദേഹം പറഞ്ഞത്‌ രോഗം കലശല്‍ കൂട്ടിയിരുന്ന രണ്ടായിരത്തി ആറിലെ ഒരു ദിവസം.


22.11.2006 ല്‍ അദ്ദേഹം അന്തമില്ലാത്ത പൊരിമണ്ണിലേയ്‌ക്ക്‌ മറഞ്ഞു.


ഒരിക്കല്‍: നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല'




(പ്രസിദ്ധീകരണം. അ. പഴകുറ്റി. 695 561) എന്ന സെബാസ്റ്റ്യന്‍ സ്‌മരണികാ പ്രവര്‍ത്തനത്തിന്നിടയില്‍ ഗദ്ദിക കലാകാരന്‍ ശ്രീ. പി. കെ. കാളനെ സ്‌മരണികയ്‌ക്കു വേണ്ടി പകര്‍ത്താനിരുന്നതും അപ്രതീക്ഷിതം അദ്ദേഹം മറഞ്ഞതും മലയാള മാധ്യമങ്ങള്‍ ആ അദിവാസി മരണത്തേയും അവഗണിച്ചതും മറ്റൊരു നൊമ്പരമായി. (നവംബര്‍ 2007).


2007 നവംബര്‍ 22നെടുമങ്ങാട്ട്‌ സെബാസ്റ്റ്യന്‍ അനുസ്‌മരണം നടന്നു. ശ്രീ. ഗംഗാധരന്റെ അധ്യക്ഷത. ഡോ. ഭരതന്റെ (മാഹി കോളേജ്‌) അനുസ്‌മരണ പ്രഭാഷണം. ഒരിക്കല്‍ എന്ന സ്‌മരണിക കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശിപ്പിച്ചു. കബനിയും വൃന്ദയും അതേറ്റു വാങ്ങി. നെടുമങ്ങാട്‌ സ്വാതന്ത്ര സമര ശതവാര്‍ഷിക ഗ്രന്ഥശാലയിലേയ്‌ക്ക്‌ സെബാസ്റ്റ്യന്‍ കുടുംബം സമര്‍പ്പിച്ച ഫോക്‌ലോര്‍ ഗ്രന്ഥശേഖരം ലൈബ്രേറിയന്‍ ശ്രീ. ശ്രീകുമാര്‍ കൈപ്പറ്റി."



4 Comments:

    • At 8:38 AM, Blogger Kumar Neelakandan © (Kumar NM) said…

      ഇരിഞ്ചയത്തെ സെബാസ്റ്റ്യന്‍ സാറിന്റെ തിരിച്ചുപോക്ക് അറിഞ്ഞത് ഇപ്പോള്‍ ഇതിലൂടെയാണ്. നാടുവിട്ടാല്‍ നാടിനെ കുറിച്ചുള്ളതൊക്കെ പിന്നെ അറിവുകളാണ്.
      ഇരിഞ്ചയം സെബാസ്റ്റ്യനും നടരാജന്‍ ബോണക്കാടും ഒക്കെ പെട്ടന്ന് മനസിലൂടെ പാളി പോയി.
      സുധീ, കണ്ടതില്‍ സന്തോഷം. ഒരു നാട്ടുകാരന്റെ ബ്ബ്ലോഗ് കണ്ടതിലുള്ള സന്തോഷം.
      ഞാനും പഴകുറ്റിയിലെ 695561 പിന്‍‌കോട് കാരന്‍ തന്നെ. സൈബര്‍-മൊബൈല്‍ വേള്‍ഡില്‍ അക്കങ്ങള്‍ മറന്നു പോകുമ്പോഴും ഇപ്പോഴും ഹരിശ്രീപോലെ കറുത്തു തടിച്ച് വായ്മൊഴിയുടെ താളത്തോടെ മനസില്‍ കിടക്കുന്ന അക്കങ്ങളാണ് “ആറെ ഒമ്പതെ അഞ്ചേ അഞ്ചേ ആറെഒന്ന്”.

      വീണ്ടും കാണം.

      സമയം കിട്ടുമ്പോള്‍ വരുക, നെടുമങ്ങാടീയം

       
    • At 8:55 AM, Blogger Kumar Neelakandan © (Kumar NM) said…

      ഒറ്റ ഇരുപ്പില്‍ തന്നെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു.
      പെട്ടന്ന് മനസില്‍ ഓടിവന്നത് “സൂര്യനും” മറ്റു നമ്മുടെ പഴയ ലിറ്റില്‍ മാഗസിനുകളുമായിരുന്നു. മൊത്തത്തില്‍ അതിലേക്കൊക്കെ കൈപിടിച്ചുകൊണ്ടുപോകുന്ന ബ്ലോഗ്.
      ലിറ്റില്‍ മാഗസിനുകള്‍ക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ഒരു പേരുകൂടി ഉണ്ട്. ശ്രീ ഉദയന്‍ മേലാംകോട്! അവരെ കുറിച്ചൊക്കെ അറിയാന്‍ താല്പര്യം ഉണ്ട്.

      ഓര്‍മ്മയില്‍ വന്നത് : പഴയകാലത്തെ
      ലിറ്റില്‍ മാഗസിനുകള്‍‍ എന്നു പറഞ്ഞപ്പോള്‍‍ വാ പൊളിച്ച ഇന്നത്തെ തലമുറയോട് പഴയ കയ്യെഴുത്തുമാഗസിനുകളെ കുറിച്ചു പറഞ്ഞയാതെ ഒളിച്ചുവച്ച് സ്വകാര്യമായ ഒരു അഹങ്കാരമായി ആസ്വദിച്ച ഒരു പുതിയകാല സംഭവം.

      നടരാജന്‍ ബോണക്കാടൊക്കെ ഈ ബ്ലോഗിന്റെ ഭാഗമാണോ?

       
    • At 12:43 AM, Blogger TURNING IN said…

      യാത്രയെ കുറിച്ചുള്ള എന്റെ ചിന്തകളെല്ലാം സെബാസ്റ്റ്യന് സാറില് ചെന്നു മുട്ടി നില്കാറുണ്ടു . കേരളത്തില് എമ്പാടും എത്ര എത്ര യാത്രകള് ... ഒരു ഒഴുകുന്ന നദിയുടെ സനിധ്യമയിരുന്നു ഞങ്ങള്ക്ക് അദ്ദേഹം . കെട്ടികിടന്ന ചിന്തകളില് നിന്നും പ്രദേശങളില്നിന്നും മടിപിടിച്ച ശീലങളില് നിന്നും എല്ലാം അപസ്ഥാപനം ചെയ്യപെട്ട ഒരു ശക്തി, അനുനിമിഷം ചലനാത്മകമാക്കിയ ആ ഒഴുക്ക് നല്കിയ സംഭാവനകള് നെടുമങ്ങാടന് സാംസ്കാരിക മണ്ഡലത്തില് ഇന്നും സജീവമാണ് ....
      അനില്

       
    • At 10:19 AM, Blogger വേണു venu said…

      എല്ലാ പോസ്റ്റുകളും വായിച്ചു. എന്തെങ്കിലും എഴുതാനാകുന്ന പോസ്റ്റിലൊക്കെ എന്തോ കുറിക്കുകയും ചെയ്തു.
      സെബാസ്റ്റ്യന്‍ മാസ്റ്റരെ മനസ്സിലായി. എന്‍റെ നമോവാകം എന്നു മാത്രം എഴുതാനെ എനിക്കറിയാവൂ.....

       
    • Post a Comment
Friday, November 23, 2007

എം. സെബാസ്റ്റ്യന്‍ ആരായിരുന്നു




ഉത്തരംകോട്‌ ശശി


എം. സെബാസ്റ്റ്യന്‍ ആരായിരുന്നു എന്ന നാളെയുടെ ചോദ്യത്തിനുള്ള ഒരു ഉത്തരമാണ്‌ ഈ അക്ഷര സാക്ഷ്യം.
ഓരോ ജന്മത്തിനും നിയോഗമുണ്ട്‌. നെടുമങ്ങാടു താലൂക്കില്‍ ഇരിഞ്ചയത്തു ജനിച്ച സെബാസ്റ്റ്യന്റെ നിയോഗം നാടും കാടും നടന്നു കാണാനും അതു രേഖപ്പെടുത്താനുമുള്ളതായിരുന്നു. വിദ്യാഭ്യാസ കാലം മുതല്‍ കൂട്ടായ്‌മയുടെ ഭിന്ന തട്ടകങ്ങളില്‍ മാറി മാറി കളിച്ചു വളര്‍ന്ന ഒരാളായിരുന്നു സെബാസ്റ്റ്യന്‍. കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പാട്ടും നാടകവും കവിതയുമായി കലോപാസനയില്‍ മുഴുകിയിരുന്നു.
ഇരിഞ്ചയം യുണൈറ്റഡ്‌ ലൈബ്രറിയിലെ വായനയും പഠനവും മൂത്ത്‌ സംഘാടകനായി. സെക്രട്ടറിയെന്ന പദവിയിലേക്കെത്തി. സെമിനാറുകള്‍, കവിയരങ്ങുകള്‍, കൈയെഴുത്തു മാസികാ പ്രകാശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കുന്നതില്‍ വിജയിച്ചു. ഗ്രന്ഥശാല വിപുലീകരിച്ചതും പുതിയ പ്രവര്‍ത്തനങ്ങളിലൂടെ സാംസ്‌കാരിക രക്തപ്രസാദം ആര്‍ജ്ജിച്ചതും സെബാസ്റ്റ്യന്റെ കാലത്താണ്‌.
ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹയാത്രികനായി മാറിയതോടെ ഉള്ളിലെ സ്വപ്‌നങ്ങള്‍ പലതും സാക്ഷാത്‌കരിക്കാനുള്ള വേദികള്‍ ലഭിച്ചു. അതില്‍ സെബാസ്റ്റ്യന്‌ ഏറ്റവും ഹൃദ്യമായി തോന്നിയത്‌ കുട്ടികളുമൊത്തുള്ള കലാപ്രവര്‍ത്തനങ്ങളായിരുന്നു. പരിഷത്ത്‌ ധാരാളം സുഹൃത്തുക്കളെ സമ്മാനിച്ചു. ശാസ്‌ത്രീയ വിഷയങ്ങളെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇരിഞ്ചയത്തിന്‌ പുറത്തേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വഴിയൊരുക്കിയതും പരിഷത്തായിരുന്നു.
ഇടതുപക്ഷ തീവ്രവാദവും ആദര്‍ശപ്രേമവും സാമൂഹിക പ്രശ്‌നങ്ങളിലേയ്‌ക്ക്‌ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചു. ലിറ്റില്‍ മാഗസിനുകളുടെയും പുതു മുദ്രാവാക്യങ്ങളുടെയും അക്കാലത്ത്‌ സൂര്യന്‍ എന്ന മാസിക പ്രസിദ്ധീകരിക്കാനും പ്രസംഗിക്കാനും കവിത ചൊല്ലാനുമുള്ള ഇടങ്ങള്‍ സെബാസ്റ്റ്യന്‍ കണ്ടെത്തി. ഇരിഞ്ചയം സെബാസ്റ്റ്യന്‍ എന്ന പേര്‌ യുവാക്കള്‍ക്കിടയില്‍ സുപരിചിതമായി. പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടപ്പോള്‍ എതിരായി വന്ന ആഗ്നേയാസ്‌ത്രങ്ങളെ രാഷ്‌ട്രീയമെന്ന വരുണാസ്‌ത്രം കൊണ്ടു പ്രതിരോധിച്ചു. മദ്യനിരോധന സമിതിയിലും യുക്തിവാദി സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ആഹ്ലാദവാനായിരുന്നു സെബാസ്റ്റ്യന്‍.
കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറായിരുന്നപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭംഗം വരുത്തിയിരുന്നില്ല. കാക്കാരിശ്ശി നാടകം കാണാനും പഠിക്കാനും അയല്‍ക്കാരനായ ശ്രീധരനാശാന്റെ സാന്നിധ്യം സെബാസ്റ്റ്യനെ സഹായിച്ചിട്ടുണ്ട്‌. ബ്യൂറോ ഓഫ്‌ ഇക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോഴും നാടിനേയും നാട്ടാരേയും അറിയാന്‍ അദ്ദേഹം മറന്നില്ല.]
പുരോഹിതന്റെ മകനായ സെബാസ്റ്റ്യന്‍ അന്യമതക്കാരിയെ വിവാഹം കഴിച്ചപ്പോഴും ജാതിമതാദി സൂചനകള്‍ക്കപ്പുറം നില്‍ക്കുന്ന പേരുകള്‍ മക്കള്‍ക്ക്‌ നല്‍കിയതിലും താന്‍ ജീവിച്ച കാലഘട്ടത്തിന്റെ സ്വപ്‌നം കൂടി ഉള്‍ചേര്‍ക്കാന്‍ അദ്ദേഹം വിട്ടുപോയില്ല. സാമ്പത്തിക പ്രതിസന്ധികളേയും ശാരീരികാസ്വാസ്ഥ്യത്തേയും വിഗണിച്ചു കൊണ്ട്‌ കര്‍മ്മപഥത്തില്‍ അലയാന്‍ വിധിക്കപ്പെട്ടതായിരുന്നു ആ മനസ്സ്‌.
കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേയ്‌ക്ക്‌ നയിച്ച മഹായജ്ഞത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ്‌ സെബാസ്റ്റ്യന്‍ തന്റെ യഥാര്‍ത്ഥ തട്ടകത്തില്‍ എത്തിപ്പെട്ടത്‌. ഡപ്യൂട്ടേഷനില്‍ ട്രൈബല്‍ ലിറ്ററസി സ്റ്റേറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ആയതോടെ ഗോത്രസംസ്‌കൃതിയില്‍ ആകൃഷ്‌ടനായി. പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന എല്ലാ ഗിരിവര്‍ഗ്ഗങ്ങളുമായി സമ്പര്‍ക്കപ്പെടാനും അവരുടെ അകവും പുറവും നേരിട്ടു കാണാനും അനുഭവിക്കാനും ലഭിച്ച അവസരം മറ്റുള്ളവര്‍ക്കു കൂടി പ്രയോജകിഭവിക്കത്തക്ക വിധം മാറ്റിത്തീര്‍ക്കാന്‍ സെബാസ്റ്റ്യന്‌ കഴിഞ്ഞെന്ന്‌ പില്‍ക്കാല ജീവിതം തെളിയിക്കുന്നു. ബഹുവിഷയ നിഷ്‌ഠമായ ഫോക്‌ലോറിന്റെ ഒരു പ്രധാന കൈവഴിയായ ട്രൈബല്‍ ലോറി(കാട്ടറിവ്‌)ന്റെ താത്വികവും പ്രായോഗികവുമായ വശങ്ങളെപ്പറ്റി പഠിക്കാന്‍ വിശാലമായ കവാടം തുറന്നു കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു അത്‌.
നേരത്തേ തന്നെ കാണിക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അനേ്വഷണം അട്ടപ്പാടിയിലേയും വയനാട്ടിലേയും ഇടുക്കിയിലേയും ആദിവാസിജീവിതങ്ങള്‍ ചുറ്റിപ്പടര്‍ന്നു വളര്‍ന്നു. കാടിന്റേയും കാട്ടുവാസികളുടേയും സ്‌പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ പോന്ന ആര്‍ദ്രമായൊരു ഹൃദയമുണ്ടായിരുന്നു സെബാസ്റ്റ്യന്‌. കിര്‍ത്താര്‍ഡ്‌സ്‌ എന്ന സ്ഥാപനവുമായുള്ള ബന്ധവും കേരളത്തിലെ ഫോക്‌ലോര്‍ സംഘടനകളും പ്രവര്‍ത്തകരുമായുള്ള ചങ്ങാത്തവും തന്റെ താല്‌പര്യത്തെ ആളിക്കത്തിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍ ഇരുന്നപ്പോള്‍ കിട്ടിയ ഉള്‍ക്കാഴ്‌ചകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമമായിരുന്നു പിന്നങ്ങോട്ട്‌. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും സാംസ്‌കാരികാവശിഷ്‌ടങ്ങള്‍ നമ്മുടെ വനങ്ങളിലുണ്ടോയെന്ന അനേ്വഷണം വരെ അത്‌ ആഴ്‌ന്നിറങ്ങി. ശ്രീബുദ്ധനെക്കുറിച്ച്‌ ചിലതു കുറിക്കുകയും ചെയ്‌തു.
ഗവേഷകനെന്നതിനേക്കാള്‍ ട്രൈബല്‍ലോറിന്റെ സമ്പാദകനായിരുന്നു സെബാസ്റ്റ്യന്‍. നിരവധി `ചാരുകസേര ഗവേഷകന്മാര്‍ക്ക്‌' ആ വസ്‌തുക്കള്‍ ഉപകരിച്ചിട്ടുണ്ട്‌. ദ്രവീഡിയന്‍ എന്‍സൈക്ലോപിഡിയ പോലും അദ്ദേഹത്തെ ഉപജീവിച്ചിട്ടുണ്ട്‌.
കെ.പാനൂര്‍ കഴിഞ്ഞാല്‍ ആദിവാസികളുടെ ആത്മാവു കണ്ടറിയാന്‍ ഇത്രത്തോളം ആത്മാര്‍ത്ഥത കാണിച്ച ഒരാള്‍ നമുക്കിടയിലില്ല. `ആദികല' എന്ന സംഘടന രൂപീകരിച്ച്‌ പുതിയ തലമുറയിലേയ്‌ക്ക്‌ ഫോക്‌ലോറിന്റെ സന്ദേശമെത്തിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഗോത്രവര്‍ഗ്ഗത്തിന്റെ പാട്ടുകളും കഥകളും മാത്രമല്ല, അവരുടെ ഭൗതികസംസ്‌കാരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങളും സെബാസ്റ്റ്യന്റെ ശേഖരണത്തില്‍പ്പെടുന്നു.
ആദിവാസികളുടെ കലാപ്രകടനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിലുള്ള സംരംഭങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു. ആദിവാസി സാക്ഷരതയുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ `ഗോത്രസ്‌മൃതി`യെന്ന പ്രസിദ്ധീകരണം വലിയ കൂട്ടായ്‌മയുടെ ചരിത്രരേഖയാണ്‌. ഇതിന്റെ കടിഞ്ഞാണ്‍ പിടിച്ചവരില്‍ പ്രമുഖന്‍ സെബാസ്റ്റ്യനായിരുന്നു. കാണിക്കാരുടെ `സൂത്രലിപി'യായ വള്ളിമുടിച്ചിലിന്‌ പുറംലോകത്തില്‍ പ്രചാരം നല്‍കിയതും കാണിക്കാര്‍ക്ക്‌ മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവ്‌ തുല്യം ചാര്‍ത്തിക്കൊടുത്ത ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതും അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്‌.
ഫോക്‌ലോറുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ ഏതാണ്ട്‌ എല്ലാ സംഘടനകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം താന്‍ ശേഖരിച്ച അമൂല്യമായ ഗോത്രയറിവുകളെയെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിയാതെയാണ്‌ കടന്നുപോയത്‌. പറഞ്ഞാല്‍ തീരാത്ത വനാനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹം ബാക്കി വച്ചു.
കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥ ദീര്‍ഘം
മാലേറെയെങ്കിലുമതീവമനോഭിരാമമായിരുന്നു ആ ജീവിതം.
ജ്‌ഞാനത്തിലും കര്‍മ്മത്തിലും ദീപ്‌തി ചൊരിഞ്ഞു പരിലസിച്ച സെബാസ്റ്റ്യന്‍ ഒരപൂര്‍ണ്ണ കാവ്യമാണ്‌- വരും തലമുറകള്‍ക്ക്‌ പൂര്‍ത്തിയാക്കാനുള്ള കാവ്യം.

2 Comments:

    • At 11:09 PM, Blogger aneel kumar said…

      സെബാസ്റ്റ്യന്‍ സാറിനെപ്പറ്റി അറിയാതിരുന്ന കാര്യങ്ങള്‍ കൂടി പറഞ്ഞു തന്നതിനു നന്ദി.
      ഇരിഞ്ചയം രവിസാറിനെപ്പറ്റിയും എഴുതാമോ?

       
    • At 10:12 AM, Blogger വേണു venu said…

      പലതും മനസ്സിലാക്കുന്നു. അറിയാത്ത പല അറിവുകള്‍ക്കും നന്ദി. തുടരുക.:)

       
    • Post a Comment

പട്ടികവര്‍ഗ്ഗകമ്മീഷന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്‌

എം സെബാസ്റ്റ്യന്



‍കമ്മീഷന്‍ അംഗങ്ങള്

നിതാ കമ്മീഷന്‍ പോലെയും ഇലക്ഷന്‍ കമ്മീഷന്‍ പോലെയും ഉപഭോക്തൃ കോടതി പോലെയും സ്വതന്ത്രാധികാരമുള്ള ഒന്നായിരിക്കണം പട്ടികവര്‍ഗ്ഗ കമ്മീഷനും. ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനും നടപ്പിലാക്കാനും കമ്മീഷന്‌ അധികാരമുണ്ടായിരിക്കണം. കമ്മീഷനില്‍ അര്‍പ്പണബോധമുള്ള മൂന്ന്‌ അംഗങ്ങള്‍ മതിയാകും. ഒരു നിയമജ്ഞന്‍, ആദിവാസിത്തമുള്ള ഒരു ആദിവാസി പ്രതിനിധി, ആദിവാസി പ്രശ്‌നങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവരായിരിക്കണം അംഗങ്ങള്‍. ഇവരില്‍ ഒരാളെങ്കിലും വനിതയായിരിക്കണം. വിദ്യാഭ്യാസ ആനുകൂല്യം മാത്രം ലഭിക്കുന്ന 15 ആദിവാസി വിഭാഗങ്ങളെ കൂടി കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തണം.

നിലവിലുള്ള പദ്ധതികളുടെ പോരായ്‌മ കണ്ടെത്തി പരിഹരി ക്കല്
‍ആദിവാസികള്‍ക്കു വേണ്ടി ധാരാളം ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്‌. കോടിക്കണക്കിന്‌ രൂപ ഈ ഇനത്തില്‍ ചെലവാക്കിവരുന്നു. എന്നിട്ടും ആദിവാസികളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയാണ്‌ ചെയ്യുന്നത്‌. പദ്ധതി നടത്തിപ്പിലെ അഴിമതികള്‍ മാത്രമല്ല ദീര്‍ഘവീക്ഷണമില്ലായ്‌മയും ഇതിനു കാരണമാവുന്നുണ്ട്‌. ഇവയെ കുറിച്ചുള്ള പരാതികളിന്മേല്‍ അനേ്വഷണം നടത്താനും നടപടി സ്വീകരിക്കാനും പരിഹാരം ആവിഷ്‌കരിക്കാനും കമ്മീഷനു കഴിയണം.

നാട്ടില്‍ കഴിയുന്നവര്‍ക്കും കാട്ടില്‍ കഴിയുന്നവര്‍ക്കും

ആദിവാസികളുടേയും നാട്ടുവാസികളുടേയും ജീവിതാവശ്യങ്ങള്‍ ഒന്നു പോലെയല്ല. ജീവിത രീതിയും സംസ്‌കാരവും വ്യത്യസ്‌തങ്ങള്‍ തന്നെയാണ്‌. കൂട്ടായ്‌മയുടെ ജീവിതാവശ്യം മെച്ചപ്പെടുത്താനുതകുന്ന തരത്തിലുള്ളതാവണം അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഇത്‌ സാധ്യമാകണമെങ്കില്‍ ഓരോ ആദിവാസി കൂട്ടായ്‌മകളെ കുറിച്ചും സമഗ്രമായ പഠനങ്ങള്‍ വേണ്ടി വരും. ഈ ചുമതലയും പട്ടികവര്‍ഗ്ഗകമ്മീഷനെ ഏല്‌പിക്കാവുന്നതാണ്‌.

പൊതു സമീപനവുംപ്രാദേശിക പരിഗണനയും

ആദിവാസി ക്ഷേമപ്രവര്‍ത്തന പദ്ധതിക്ക്‌ ഒരു പൊതുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെ പരിഗണനാക്രമത്തിലും കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. ഒരു പ്രത്യേക ആദിവാസി വിഭാഗത്തിന്റെ കാര്യത്തില്‍പോലും പ്രാദേശിക പരിഗണനകള്‍ സ്വീകരിക്കേണ്ടതായിവരും. ആദിവാസി മേഖലയെ പൊതുവെ മൂന്നായി തിരിക്കുന്നതാവും ഉചിതം.

നാട്ടുവാസികള്‍ക്കൊപ്പം കഴിയുന്നവര്

‍നാട്ടുഭാഷ സ്വന്തമാക്കുകയും നാടന്‍ ജീവിതം നയിക്കുകയും ചെയ്യുന്നവരാണിവര്‍. ആദിവാസികള്‍ക്ക്‌ മൊത്തത്തില്‍ ലഭിക്കണ്ട ആനുകൂല്യങ്ങളുടെ സിംഹഭാഗവും ലഭിക്കുന്നത്‌ ഇവര്‍ക്കായിരിക്കും. ഉദാ: എസ്‌ എസ്‌ എല്‍ സി തോറ്റ കുട്ടികള്‍ക്ക്‌ ട്യൂട്ടോറിയലില്‍ ചേര്‍ന്നു പഠിക്കാനുള്ള ഗ്രാന്റ്‌ ലഭിക്കുന്നത്‌ നാട്ടില്‍ കഴിയുന്ന ആദിവാസിക്കാണ്‌. കാരണം തോറ്റവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയവര്‍ക്കാണ്‌ ഈ ആനുകൂല്യം ലഭിക്കുക. സ്‌കൂള്‍ സൗകര്യങ്ങളും മറ്റ്‌ സൗകര്യങ്ങളും ലഭ്യമല്ലാതെ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ പിന്‍തള്ളപ്പെട്ടു പോകുന്നു. ജോലിയുടെ കാര്യത്തിലും മറ്റ്‌ പരിഗണനകളിലും നാട്ടില്‍ കഴിയുന്ന ആദിവാസികള്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ പിന്തള്ളപ്പെട്ടുപോകുന്നു. പരിഗണനാക്രമത്തില്‍ ഉചിതമായ മാനദണ്‌ഡം നിശ്ചയിച്ചാല്‍ ഈ പിഴവ്‌ പരിഹരിക്കാനാവും.

ഉള്‍വനത്തിനും നാടിനുമിടയില്‍ കഴിയുന്നവര്

‍നാടന്‍ ജീവിതത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുകയും എന്നാല്‍ പഴമ കൈവിടാന്‍ താല്‌പര്യമില്ലാത്തതുമായ കൂട്ടരാണിവര്‍. ഇവിടെ നടപ്പാക്കുന്ന മിക്ക വികസനപ്രവര്‍ത്തനങ്ങളും വിപരീത ഫലമുളവാക്കുകയാണ്‌ ചെയ്യുന്നത്‌. ഉദാ: പരമ്പരാഗതമായ രീതിയില്‍ ഈറയും പുല്ലും കൊണ്ടുണ്ടാക്കിയ വീട്ടില്‍ പുകയില്ലാത്ത അടുപ്പു സ്ഥാപിക്കുന്നു. വിറക്‌ സുലഭമായി ലഭിക്കുന്ന പ്രദേശത്ത്‌ ഇന്ധനക്ഷമതയുള്ള അടുപ്പിന്റെ ആവശ്യം തന്നെയില്ല. അടുപ്പില്‍ നിന്നുള്ള പുകയേറ്റ്‌ ഏഴുവര്‍ഷം വരെ നിലനില്‍ക്കേണ്ട വീട്‌ ഒരു വര്‍ഷമെത്തും മുമ്പേ നിലംപൊത്തുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. അവര്‍ക്കു വേണ്ടി നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ സ്ഥിതിയും ഏറെക്കുറെ ഇപ്രകാരം തന്നെയാണ്‌. അവരുടെ തനതു ഗൃഹനിര്‍മ്മാണ രീതി പരിഷ്‌കരിച്ച്‌ കൂടുതല്‍ ഈടും ഉറപ്പുമുള്ള വീടു നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ അതില്‍ കഴിയുമായിരുന്നു. അവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ വെറുതെ കിട്ടുന്ന വീട്‌ സ്വീകരിക്കുകയും അതില്‍ താമസിക്കാതിരിക്കുകയും ചെയ്യുന്നു.

ഉള്‍വനങ്ങളില്‍ കഴിയുന്നവര്

‍തനതുപാരമ്പര്യത്തില്‍ ഇപ്പോഴും മുറുകെ പിടിക്കുന്നവര്‍. ഗതാഗത സൗകര്യമുള്ളിടത്തു നിന്നും വളരെ ഉള്ളിലായിരിക്കും ഈ പ്രദേശം. ആധുനിക സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത പ്രദേശമാണിവിടം. ക്ഷേമപദ്ധതികള്‍ അധികമൊന്നും ഇവിടെ എത്തിച്ചേരാറില്ല. ലഭിക്കുന്നതാകട്ടെ മിക്കതും അപ്രസക്തവുമാണ്‌. ഉദാ: വളര്‍ത്തു മൃഗങ്ങളെ മക്കളെപ്പോലെ കരുതുന്നവരാണിവര്‍. അതുകൊണ്ട്‌ അവയുടെ ഇറച്ചിയോ, പാലോ ഉപയോഗിക്കാറില്ല. ഇവര്‍ക്ക്‌ ആടുമാടുകളെ വിതരണം ചെയ്‌തിട്ട്‌ എന്താണ്‌ പ്രയോജനം? ആനയുടെ പഥ്യാഹാരമാണ്‌ തെങ്ങ്‌. ആനക്കാട്ടില്‍ കഴിയുന്നവര്‍ക്ക്‌ തെങ്ങിന്‍ തൈ വിതരണം നടത്തിയാലുള്ള സ്ഥിതി പറയേണ്ടതുണ്ടോ?ആയതിനാല്‍ വാസസ്ഥലത്തിന്റെ പ്രതേ്യകത, ആദിവാസി വിഭാഗത്തിന്റെ പ്രതേ്യകത തുടങ്ങിയ കാര്യങ്ങളും സസൂക്ഷ്‌മം പഠിച്ച്‌ ആലോചനാപൂര്‍വ്വം വികസനപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയണം. അതിനുള്ള മേല്‍നോട്ടം വഹിക്കുവാന്‍ പട്ടികവര്‍ഗ്ഗകമ്മീഷനു ചുമതലയുണ്ടാവണം.

ഭൂവിതരണം

ബോധപൂര്‍വ്വം വിറ്റവരും ജീവിതസൗകര്യങ്ങളുള്ളവരും

ഭൂമിക്കു വേണ്ടി ലഭിച്ചിട്ടുള്ള എല്ലാ പദ്ധതികളും സത്യസന്ധമായികൊള്ളണമെന്നില്ല. നഗരത്തിലോ പട്ടണത്തിലോ ഉള്ള ഇരുപത്തിയഞ്ച്‌ സെന്റു പതിഞ്ഞ ഭൂമിവിറ്റ്‌ ഇരുപത്തി അഞ്ച്‌ ഏക്കര്‍ വനഭൂമി വാങ്ങിയവരുണ്ട്‌. ബോധപൂര്‍വ്വം നാട്ടിലെ ഭൂമിയുടെ ഒരംശം വില്‍ക്കുകയും നിയമ പരിരക്ഷയുടെ പേരില്‍ പരാതിപ്പെടുകയും ചെയ്‌തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്‌. നാട്ടിലും കാട്ടിലുമായി ജീവിക്കാനാവശ്യമായ ഭൂമിയും മറ്റ്‌ ജീവിതസൗകര്യങ്ങളുമുള്ളവര്‍ ഇത്തരം പരാതിക്കാരുടെ കൂട്ടത്തില്‍ പെടുന്നു. ഇവയുടെ നിജസ്ഥിതി കണ്ടെത്തിയ ശേഷം ഉചിതമാര്‍ഗ്ഗം സ്വീകരിക്കുവാന്‍ കമ്മീഷനു കഴിയണം.

ഭൂമി ഇല്ലാത്തവരും പരാതി കൊടുക്കാനറിയാത്തവരും

പ്രലോഭനങ്ങളിലും ഭീഷണികളിലും പെട്ട്‌ വസ്‌തു നഷ്‌ടമായവരും സ്വന്തം ഭൂമിയില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെട്ടവരും നിരവധിയാണ്‌. നിരക്ഷരതയും ബാഹ്യലോകവുമായി അധികം ബന്ധവുമില്ലാത്തതും കാരണം നിയമസംരക്ഷണത്തിന്റെ കാര്യവും ഇവര്‍ക്കറിയില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും നഷ്‌ടപ്പെട്ട ഭൂമിക്കുവേണ്ടി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടുണ്ടാവില്ല. ഇവരുടെ പ്രശ്‌നവും പരിഹരിക്കപ്പെണ്ടേതുണ്ട്‌. നിയമക്കുരുക്കുകളില്ലാതെ ഇക്കാര്യത്തില്‍ ഇടപെടാനും ഉചിതമായ പരിഹാരമുണ്ടാക്കാനും കമ്മീഷന്‌ അധികാരമുണ്ടായിരിക്കണം. ചുരുക്കത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അനര്‍ഹരെ ഒഴിവാക്കുകയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത അര്‍ഹതപ്പെട്ടവരെ കണ്ടെത്തി ഭൂമി നല്‍കുകയും വേണം.

ഘട്ടം ഘട്ടമായി നടപ്പാക്കുക

ഭൂവിതരണം ഒറ്റയടിക്ക്‌ നടപ്പാക്കുന്നത്‌ ഒഴിവാക്കണം. ഇത്‌ അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുകയേയുള്ളു. പുതിയ ഭൂമിയില്‍ ഭക്ഷണം, പാര്‍പ്പിടം തുടങ്ങി ജീവിതസൗകര്യങ്ങളൊന്നുമുണ്ടാവുകയില്ല. ചിലപ്പോള്‍ കുടിവെള്ളം പോലും പ്രശ്‌നമായേക്കാം. ആയതിനാല്‍ ഘട്ടം ഘട്ടമായി മൂന്നു വര്‍ഷം കൊണ്ട്‌ ഭൂവിതരണം പൂര്‍ത്തിയാക്കുകയും നാലാം വര്‍ഷം വിട്ടുപോയ പരാതികള്‍ പരിഹരിക്കുകയുമാവാം. ആവശ്യമെങ്കില്‍ ആദിവാസി സംഘടനകളുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാവുന്നതാണ്‌. ഭൂമി ലഭിക്കുന്നവര്‍ക്ക്‌ താമസിക്കാന്‍ വീടുണ്ടാവണം. കൃഷി ചെയ്യാനുള്ള സൗകര്യങ്ങളും ചെയ്‌തു കൊടുക്കണം. ആറുമാസക്കാലം സൗജന്യ റേഷന്‍ നല്‍കണം. കൃഷിയില്‍ നിന്നും ആദായം ലഭിച്ചു തുടങ്ങുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണിയുണ്ടാവുകയും ചെയ്യുന്ന മുറയ്‌ക്ക്‌ സൗജന്യ റേഷന്റെ അളവ്‌ കുറച്ച്‌ ക്രമേണ ഇല്ലാതാക്കണം. ഈ സമയം മറ്റൊരു കൂട്ടര്‍ക്ക്‌ ഭൂമി നല്‍കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാനാവും. ഈ പ്രവര്‍ത്തനങ്ങളുടെ ദിശാഗതി നിയന്ത്രണവും മേല്‍നോട്ടവും പട്ടികവര്‍ഗ്ഗ കമ്മീഷന്‌ നടത്താന്‍ കഴിയും.ഭൂപ്രശ്‌നം, അതിക്രമങ്ങളില്‍ നിന്നുള്ള സംരംക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം പട്ടികവര്‍ഗ്ഗ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ കാലതാമസം ഒഴിവാക്കുവാനും കുറ്റമറ്റ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സാധിക്കുമെന്നു തോന്നുന്നു.

(ആദിവാസികള്‍ക്കുള്ള ഭൂവിതരണം ത്വരിതപ്പെടുത്തുന്നതിനും ആദിവാസി ക്ഷേമ പദ്ധതികള്‍ കുറ്റമറ്റതാക്കുന്നതിനും വേണ്ടി

ശ്രീ സെബാസ്റ്റ്യന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ നല്‍കിയ നിവേദനമാണിത്‌).

0 Comments:

ഒരു കൊച്ചുചരിത്രം


നടരാജന്‍ ബോണക്കാട്‌



പ്പോള്‍ അതെല്ലാം ഓര്‍മ്മ വന്നു. ശരിയാണല്ലോ. നെടുമങ്ങാടന്‍ ലിറ്റില്‍ മാഗസിനുകളുടെ ചരിത്രം ആരംഭിക്കുന്നത്‌ സെബാസ്റ്റ്യനില്‍ നിന്നാണ്‌.....ഒന്നോ രണ്ടോ ലക്കം മാത്രമിറങ്ങിയ ഫ്രീ ബേര്‍ഡ്‌സ്‌, പ്രഫുല്ല ചന്ദ്രന്റെ അരിവാള്‍, സതീഷ്‌ കുമാറിന്റെ അവാര്‍ഡ്‌, രണ്ടു അച്ചുകൂടങ്ങളുടെ വകയായി വന്നിരുന്ന മായാവിയും, വാഹിനിയും- പിന്നെ മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ഒരു കൈയെഴുത്തു മാസികയും....


അതു വരെ ഇങ്ങനെയൊക്കെയായിരുന്ന നെടുമങ്ങാടിന്റെ പ്രസിദ്ധീകരണ പശ്ചാത്തലത്തിലാണ്‌ ഒരു വെള്ളിടിപോലെ കുഞ്ഞുസൂര്യന്‍' പൊട്ടി വീണത്‌.ഇരുപത്താറാണ്ടുകള്‍ക്ക്‌ മുമ്പാണ്‌.ഒരു കേവല എഴുത്തുകാരനും അരാഷ്‌ട്രീയക്കാരനുമൊക്കെയായി അലഞ്ഞു നടന്നിരുന്ന കാലത്ത്‌, നക്‌സലൈറ്റായിരുന്ന മധു എന്നെ സമീപിക്കുന്നു: ഒരു ലിറ്റില്‍ മാഗസിന്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നു. സെബാസ്റ്റ്യനൊക്കെയുണ്ട്‌. (സെബാസ്റ്റ്യന്റെ സ്വപ്‌നശിശുവായിരുന്നു ആ ലിറ്റില്‍ മാഗസിനെന്ന്‌ പന്നീട്‌ മനസ്സിലാക്കി.)


സെബാസ്റ്റ്യനെ അന്ന്‌ വിസ്‌മയത്തോടെയാണ്‌ കണ്ടിരുന്നത്‌. കോടതിയില്‍ കയറി മുദ്രാവാക്യം വിളിച്ച ജനകീയ സാംസ്‌കാരികവേദിക്കാരന്‍, ഇരിഞ്ചയത്ത്‌ നാടുഗദ്ദിക അവതരിപ്പിക്കാന്‍ നേതൃത്വം കൊടുത്തവന്‍....


സെബാസ്റ്റ്യന്‍, മധു, ഞാന്‍ (ഞങ്ങള്‍ മൂന്നുപേരും സമവയസ്‌കരായിരുന്നു.), പിന്നെ യുവകവിയായ പോതുപാറ മധുസൂദനന്‍- ഈ നാലുപേരായിരുന്നു `സൂര്യന്‍' സമിതിയില്‍.


സെബാസ്റ്റ്യന്‍ അന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ കണ്ടക്‌ടറായിരുന്നു.


ക്യാഷ്‌ബാഗില്‍ നിന്ന്‌ നൂറ്‌ ഒറ്റരൂപാ നോട്ടുകളുടെ ഒരടുക്ക്‌ ഇളംചൂടാര്‍ന്ന ജലകണികകള്‍ തെറിക്കുന്ന ഒരു പ്രസരിപ്പോടെ സെബാസ്റ്റ്യന്‍ എടുത്തുതന്നത്‌ സൂര്യന്റെ പ്രവര്‍ത്തനത്തിനാണോ, എറണാകുളത്തു വച്ചു നടന്ന ലിറ്റില്‍ മാഗസിന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വണ്ടിക്കൂലിയായിട്ടാണോ എന്ന്‌ കൃത്യമായി ഓര്‍ക്കാനാവുന്നില്ല. (ഒരു കിലോ മരച്ചീനിക്ക്‌ മുപ്പത്‌ പൈസ മാത്രമായിരുന്ന ആ കാലം. സൂര്യന്റെ വിലയും അതുതന്നെയായിരുന്നു.)


എന്നും വെളുപ്പു മാത്രം ഉടുത്തു നടന്ന ആ സാംസ്‌കാരിക പ്രവര്‍ത്തകന്റെ ഊര്‍ജ്ജസ്വലതയുടെ നിദര്‍ശനങ്ങള്‍ തന്നെയായിരുന്നു സൂര്യനിലും മറ്റും സെബാസ്റ്റ്യന്‍ എഴുതിയ കവിതകളും കുറിപ്പുകളും.ഇരിഞ്ചയത്ത്‌ വേരുപിടിച്ചിരുന്ന ഒരു ആദിവാസി സമൂഹത്തെക്കുറിച്ച്‌ സെബാസ്റ്റ്യന്‍ അന്ന്‌ വികാരപൂര്‍വ്വം സംസാരിച്ചതോര്‍ക്കുന്നു. പിന്നീട്‌ ആദിവാസി പഠനത്തിനും രചനകള്‍ക്കുമായി ജീവിതം നീക്കിവച്ച സെബാസ്റ്റ്യന്റെയുള്ളില്‍ അന്നാണ്‌ അതിനുള്ള ബീജാവാപം നടന്നതെന്ന്‌ തോന്നുന്നു.


ഒരു നക്‌സലൈറ്റ്‌ പ്രസിദ്ധീകരണമായാണ്‌ സൂര്യന്‍ സ്വീകരിക്കപ്പെട്ടത്‌. അതിന്റെ പ്രവര്‍ത്തകനായതോടെ ഞാനും മാറിമറിഞ്ഞു.സൂര്യനാണ്‌ പിന്നീടുള്ള എന്റെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴിതന്നത്‌.


എന്നും ഒട്ടൊക്കെ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന ഒരുവനെന്ന നിലയ്‌ക്ക്‌ എനിക്ക്‌ സൂര്യന്‍ സമിതിയുമായി ഇടയേണ്ടി വന്നിട്ടുള്ളതും ഓര്‍ക്കത്തക്കതാണ്‌.

-ഞാന്‍ മുങ്ങിനടക്കുകയായിരുന്നു.


നക്‌സലൈറ്റ്‌ നേതാവും നാടകക്കാരനുമായ കെ.പി.രവിയുടെ ആശുപത്രി മുറി.അദ്ദേഹം പറഞ്ഞു:സെബാസ്റ്റ്യന്‍ ഇവിടെ വന്ന്‌ സംസാരിച്ചിരുന്നു. നടരാജനെ കാണാനേയില്ല-എന്നയാള്‍ പറഞ്ഞത്‌, അയാളുടെ ഒരു മുയലിനെ കാണാതെ പോയി എന്ന്‌ പറയുന്നതു പോലെയാണ്‌....


കാല്‍ നൂറ്റാണ്ടിനിപ്പുറത്തു നിന്ന്‌-ആ മുയലുകള്‍...

ഇപ്പോഴും ഇവിടെയൊക്കെ...

1 Comments:

അച്ഛനെ ഓര്‍ക്കുമ്പോള്‍...

വൃന്ദ പി എസ്
അച്ഛന്‍ ഒരുപാട്‌ സ്‌നേഹിച്ച ആദികലയെകുറിച്ച്‌ എനിക്ക്‌ ഓര്‍മ്മ വരുന്നു. തിരക്കുപിടിച്ച എഴുത്തിനിടയിലും ഓഫീസ്‌ ജോലി, പൊതുപ്രവര്‍ത്തനം എന്നിവയ്‌ക്ക്‌ അച്ഛന്‍ ആദരവും ശ്രദ്ധയും നല്‍കിയിരുന്നു. പരമ്പരാഗത നാടന്‍കലകളെ ഉണര്‍ത്തി വളര്‍ത്താന്‍വേണ്ടിയാണ്‌ അച്ഛനും സുഹൃത്തുകളും ആദികല എന്ന നാടന്‍കലാ പരിശീലനകേന്ദ്രം ആരംഭിച്ചത്‌. ഞാന്‍ കുഞ്ഞായിരുന്ന നാള്‍മുതല്‍ ഇതൊക്കെ കാണാനും കളിക്കാനും തുടങ്ങിയതാണ്‌. തിരുവാതിരകളി, താലം എടുത്തുകളി, കൈകൊട്ടിക്കളി, കുരുത്തോലനൃത്തം, ചരടുപിന്നിക്കളി തുടങ്ങി എത്രയെത്ര കളികള്‍. ശനിയും ഞായറും ആദികലയില്‍ തന്നെയാകും ഞാനും ചേച്ചിയും. ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ അരങ്ങേറ്റം കഴിഞ്ഞിരുന്നു. ഒരുപാട്‌ സ്ഥലങ്ങളില്‍ ഞങ്ങള്‍ പരിപാടികള്‍ നടത്തുകയും പ്രശംസപിടിച്ചുപറ്റുകയും ചെയ്‌തിട്ടുണ്ട്‌. എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ചുനടന്ന പ്രോഗ്രാം ഇന്നലത്തെപ്പോലെ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും ആദികല നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ നന്നേ പാടുപെട്ടിട്ടുണ്ട്‌. ഇതിലൂടെ അറിയപ്പെടാതിരുന്ന പല വിഭാഗം നാടന്‍കല ആശാന്‍മാരെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്‌. ആദികലയില്‍ കതിരുകാള, ചെണ്ട, വയലിന്‍, ഹാര്‍മോണിയം തുടങ്ങിയവ പരിശീലിച്ചിച്ചിരുന്നു. പക്ഷേ അച്ഛന്‌ ചെയ്‌ത്‌ തീര്‍ക്കാന്‍ ഒരുപാട്‌ കാര്യങ്ങള്‍ ഇനിയും ബാക്കിയാണ്‌....

1 Comments:

മുഖമൊഴി

ലോകമെമ്പാടുമുള്ള ആദിവാസി വിഭാഗങ്ങളുടെ ഇടനിലകളില്‍ വന്ന അപചയങ്ങളെക്കുറിച്ചു പരിതപിക്കുകയും അവരുടെ പക്ഷത്തുനിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌ത സെബാസ്റ്റ്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഒരു വര്‍ഷം തികയുകയാണ്‌.ജനകീയ സാംസ്‌കാരികവേദി, യുക്തിവാദി പ്രസ്ഥാനം, ഗ്രന്ഥശാല പ്രസ്ഥാനം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ആദികല എന്നീ സംഘടനകളുടെ സജീവപ്രവര്‍ത്തകനായിരുന്നു.കാണിക്കാരുടെ ലോകം, മുറംകിലുക്കിപ്പാട്ട്‌, സഞ്ചരിക്കന്ന പാഠശാലകള്‍ എന്നീ പുസ്‌തകങ്ങളുടെ രചയിതാവും `ഗോത്രസ്‌മൃതി' എന്ന ആദിവാസി സ്‌മരണിക, ആദിവാസി സാക്ഷരതാപാഠാവലി, ആദിവാസി സംരക്ഷണനിയമങ്ങള്‍, ആദിവാസി ക്ഷേമപദ്ധതികള്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനുമായിരുന്നു.ചുറ്റുപാടുകളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും നിര്‍ഭയം പ്രതികരിക്കുകയും ചെയ്‌ത്‌ സെബാസ്റ്റ്യന്‍ ആദര്‍ശനിഷ്‌ഠമായ ജീവിതമാണ്‌ നയിച്ചത്‌. ഇക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിലെ ദൈനംദിനജോലി കൃത്യമായി നിര്‍വ്വഹിക്കുകയും അക്കാദമികമായ പിന്‍ബലത്തിന്‌ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തോടുള്ള ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്‌തു അദ്ദേഹം.ചില വ്യക്തികളുടെ സാന്നിദ്ധ്യം കാലത്തിന്റെ ആവശ്യമാണ്‌. അവരുടെ വേര്‍പാട്‌ നമ്മെ വികാരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഓരങ്ങളിലേക്കെറിയപ്പെടുന്നവരുടെ സങ്കടങ്ങള്‍ക്കൊണ്ട്‌ നിറയുന്ന ഇക്കാലത്ത്‌ വേര്‍പിരിഞ്ഞ സെബാസ്റ്റ്യന്റെ മുപ്പത്തിയഞ്ച്‌ വര്‍ഷത്തെ സാംസ്‌കാരിക ജീവിതം ചരിത്രത്തില്‍ അടയാളപ്പെട്ടിരിക്കുന്നു.ഈ സ്‌മൃതിപത്രിക ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌.
--സെബാസ്റ്റ്യന്‍ സുഹ്ര്ത് വേദി

1 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters