നെ ടു മ ങ്ങാ ട്

Friday, November 23, 2007

മുഖമൊഴി

ലോകമെമ്പാടുമുള്ള ആദിവാസി വിഭാഗങ്ങളുടെ ഇടനിലകളില്‍ വന്ന അപചയങ്ങളെക്കുറിച്ചു പരിതപിക്കുകയും അവരുടെ പക്ഷത്തുനിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌ത സെബാസ്റ്റ്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഒരു വര്‍ഷം തികയുകയാണ്‌.ജനകീയ സാംസ്‌കാരികവേദി, യുക്തിവാദി പ്രസ്ഥാനം, ഗ്രന്ഥശാല പ്രസ്ഥാനം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ആദികല എന്നീ സംഘടനകളുടെ സജീവപ്രവര്‍ത്തകനായിരുന്നു.കാണിക്കാരുടെ ലോകം, മുറംകിലുക്കിപ്പാട്ട്‌, സഞ്ചരിക്കന്ന പാഠശാലകള്‍ എന്നീ പുസ്‌തകങ്ങളുടെ രചയിതാവും `ഗോത്രസ്‌മൃതി' എന്ന ആദിവാസി സ്‌മരണിക, ആദിവാസി സാക്ഷരതാപാഠാവലി, ആദിവാസി സംരക്ഷണനിയമങ്ങള്‍, ആദിവാസി ക്ഷേമപദ്ധതികള്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനുമായിരുന്നു.ചുറ്റുപാടുകളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും നിര്‍ഭയം പ്രതികരിക്കുകയും ചെയ്‌ത്‌ സെബാസ്റ്റ്യന്‍ ആദര്‍ശനിഷ്‌ഠമായ ജീവിതമാണ്‌ നയിച്ചത്‌. ഇക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിലെ ദൈനംദിനജോലി കൃത്യമായി നിര്‍വ്വഹിക്കുകയും അക്കാദമികമായ പിന്‍ബലത്തിന്‌ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തോടുള്ള ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്‌തു അദ്ദേഹം.ചില വ്യക്തികളുടെ സാന്നിദ്ധ്യം കാലത്തിന്റെ ആവശ്യമാണ്‌. അവരുടെ വേര്‍പാട്‌ നമ്മെ വികാരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഓരങ്ങളിലേക്കെറിയപ്പെടുന്നവരുടെ സങ്കടങ്ങള്‍ക്കൊണ്ട്‌ നിറയുന്ന ഇക്കാലത്ത്‌ വേര്‍പിരിഞ്ഞ സെബാസ്റ്റ്യന്റെ മുപ്പത്തിയഞ്ച്‌ വര്‍ഷത്തെ സാംസ്‌കാരിക ജീവിതം ചരിത്രത്തില്‍ അടയാളപ്പെട്ടിരിക്കുന്നു.ഈ സ്‌മൃതിപത്രിക ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌.
--സെബാസ്റ്റ്യന്‍ സുഹ്ര്ത് വേദി

1 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters